എന്റെ ഖബറിന് മുകളിലെ മൈലാഞ്ചി ചെടിയിലെ മൈലാഞ്ചിയെടുത്തു നീയെന്റെ മീസാൻ കല്ലിൽ ഒരു കവിതയെഴുതണം...
എന്റെ മൗനം വികലമാക്കിയ ഒരു യുഗത്തിന്റെ ഓർമ്മകളെന്റെ ഹൃദയത്തിൽ കോറിയ അവസാനത്തെ കവിത...
"ദേവാംഗനകള്‍ കാവല്‍ നിന്ന ദാരുശില്പമേ... നിന്റെ മുക്ത സൗന്ദര്യമിന്നെവിടേ ...."
എരിഞടങ്ങിയ വികല സ്വപ്നങ്ങളുടെ ചാരംകൊണ്ടു വരച്ചു തീർന്ന കോലമാണു ഞാൻ ..
വിധിയെന്ന കഴുകന്റെ വന്യമായ ചിറകടിയിൽ മായാതെ പിടിച്ചു നിൽക്കുന്ന കോലം ..
പ്രതീക്ഷകൾകൊണ്ടതിർത്തി തീർത്ത വലയത്തിൽ ഇന്നും ........